കാണാനില്ല, അവർ പറഞ്ഞു. ചൊവ്വാസർവകലാശാലയിലെ കുട്ടികൾക്ക് അത്തരം സ്ഥലങ്ങളെല്ലാം
ഉള്ളംകയ്യിലെ വരകൾ പോലെ തിട്ടമാണ്.
+എനിക്ക് ആലീസിനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ഇനി ഇപ്പോ അവള് വരുമ്പോ,
+പച്ചപ്പാവത്തിനെപ്പോലെ, അയ്യോ ഞാനോന്നുമറിഞ്ഞില്ലേ എന്ന ഭാവമായിരിക്കും! ആവശ്യല്യാണ്ടെ
+ഇവിടെവന്ന് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. മണൽ കൊടുങ്കാറ്റ് അടിച്ച പ്രതീതിയാണ്
+പട്ടണത്തിൽ. എല്ലാവരും, ചോവ്വക്കാരും ഭൂമിയിൽ നിന്ന് വന്നവരും എല്ലാവരും, തങ്ങളുടെ
+പണിനിർത്തി അന്വേഷണത്തിലാണ്. സുരക്ഷാസേനയിലെ എല്ലാവരും അന്വേഷണത്തിനിറങ്ങിയിരിക്കുന്നു.
+സമയം കഴിയുന്തോറും എന്റെ പരിഭ്രമം കൂടിക്കൂടി വരാൻ തുടങ്ങി. ഇത് കുറച്ച് കടുത്ത
+സാഹസമായിപ്പോയി. സംഗതി കുഴപ്പമാകുമോ?
+
+അന്വേഷണ സംഘങ്ങളിൽ നിന്ന് വാർത്തകൾ വന്നുകൊണ്ടിരുന്നു. "രണ്ടാം ചൊവ്വാഗ്രാമർ സ്കൂളിലെ
+വിദ്യാർഥികൾ സ്റ്റേഡിയം മുഴുവൻ പരതി, ആലീസില്ല." ചൊവ്വാ ചോക്കളറ്റ് ഫാക്ടറി
+റിപ്പോർട്ട് ചെയ്യുന്നു: അതിന്റെ ചുറ്റുവട്ടത്തൊന്നും ഒരു കുഞ്ഞിനെയും കണ്ടിട്ടില്ല...
+
+"അവൾ മരുപ്രദേശത്ത് ചെന്നുപെട്ടിരിക്കുമോ?" എനിക്ക് ഭയമായി. "നഗരത്തിൽ എവിടെ ആയാലും
+ഇതിനകം കണ്ടുപിടിക്കുമായിരുന്നു. ചൊവ്വയിലെ മരുപ്രദേശങ്ങളുടെ കഥ അതല്ല! പോയി നോക്കാത്ത
+ഒട്ടേറെ ഭാഗങ്ങളുണ്ട്. വഴി തെറ്റി അവിടെ ചെന്നുപെട്ടാൽ പത്തു കൊല്ലം കഴിഞ്ഞാലും
+കണ്ടുപിടിക്കാൻ പറ്റിയെന്നു വരില്ല... പക്ഷെ തൊട്ടടുത്തുള്ള മരുപ്രദേശത്തൊന്നും അവളെ
+കാണാനില്ലല്ലോ..."
+
+"അതാ, അവളെ കണ്ടെത്തി!" നീലക്കുപ്പായമിട്ട ഒരു ചൊവ്വക്കാരൻ വിളിച്ചലറി. അയാൾ തന്റെ
+പോക്കറ്റ് ടി വി സെറ്റിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
+
+"എവിടെ? എവിടെ? എങ്ങനെ?"
+
+നാലുപുറത്തുനിന്നും ചോദ്യങ്ങളുതിർന്നു.
+
+"മരുപ്രദേശത്ത് അങ്ങ് 250 കിലോമീറ്റർ ഉള്ളിൽ."
+
+"ഇരുന്നുറ്റമ്പത് കിലോമീറ്ററോ?"
+
+"പ്രതീക്ഷിച്ചതുതന്നെ" ഞാൻ ചിന്തിച്ചു. "അവർക്ക് എന്റെ ആലീസിനെ അറിയില്ല. ഇങ്ങനെ
+എന്തെങ്കിലും ഒപ്പിച്ചില്ലെങ്ങിലേ അദ്ഭുതമുള്ളു."
+
+"അവൾക്ക് യാതൊരസുഖവുമില്ല. വേഗം ഇവിടെ എത്തും."
+
+"പക്ഷെ, അവൾ എങ്ങനെയാ അവിടെ എത്തിയത്?"
+
+"പോസ്റ്റൽ ജെറ്റ് വിമാനത്തിൽ."
+
+"എന്റമ്മേ!" താത്യാന പെത്രോവ്ന വിതുമ്പാൻ തുടങ്ങി. മറ്റാരെക്കാളും വിഷമം
+അവർക്കായിരുന്നു. എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു.
+
+"ഞങ്ങൾ പോസ്റ്റാപ്പീസിന്റെ സൈഡിൽ കൂടെ നടക്കായിരുന്നു. അവർ റോബോട്ട് ജെറ്റ് വിമാനത്തിൽ
+സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ദിവസം നൂറു തവണ കാണണതാണല്ലോ. അതോണ്ട് ഞാൻ
+ശ്രദ്ധിച്ചതേയില്ല."
+
+പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ചൊവ്വക്കാരൻ പൈലറ്റ് ആലീസിനെയും കൊണ്ടെത്തി.
+
+"ഞാൻ കത്തു വല്ലതുമുണ്ടോയെന്ന് നോക്കാൻ അതിൽ കയറിയതാണ്." ആലീസ് പറഞ്ഞു.
+
+"എന്തു കത്ത്?"
+
+"അച്ഛനല്ലേ പറഞ്ഞത്, അമ്മ കത്തെഴുതുംന്ന്. കത്തുണ്ടോ എന്ന് നോക്കാനായി അകത്തു കടന്നതാ."
+
+"നീയതിന്റെ അകത്തുകടന്നു?"
+
+"പിന്നല്ലാണ്ടെ, വാതിൽ തുറന്നുകിടക്കയായിരുന്നു. അതിനകത്ത് ഒരുപാടു കത്തുണ്ടായിരുന്നു."
+
+"എന്നിട്ട്?"
+
+"ഞാനകത്ത് കടക്കേണ്ട താമസം, വാതിലുകളടഞ്ഞ് ജറ്റങ്ങ് ഉയരാൻ തുടങ്ങി. ഏത് ബട്ടണ്‍
+അമർത്തിയാലാണാവോ അത് നില്ക്കുക. ഓരോന്നോരോന്നായി അമർത്താൻ തുടങ്ങി. അവസാനത്തെ ബട്ടണ്‍
+അമർത്തിയപ്പോൾ ജറ്റ് താഴെയിറങ്ങി. വാതിൽ താനെതുറന്നു. ഞാൻ പുറത്ത് കടന്നപ്പോൾ നാലു
+പുറോം മണലന്നെ മണല്. താത്യാന പെത്രോവ്നയുമില്ല, കുട്ടികളുമില്ല."
+
+"എമർജൻസി ലാൻഡിങ്ങിനുള്ള ബട്ടണാണ് അവൾ അമർത്തിയത്." നീലക്കുപ്പായക്കാരനായ
+ചൊവ്വാക്കാരൻ അദ്ഭുതത്തോടെ പറഞ്ഞു.
+
+"ആദ്യം ഞാൻ കുറച്ചു കരഞ്ഞു. പിന്നെ തീർച്ച്യാക്കി വീട്ടിലേക്ക് പോകാംന്ന്."
+
+"ഏത് വഴിയാ വീട്ടിലേക്ക് പോകാ എന്ന് എങ്ങനെയാ നിശ്ചയിച്ചത്."
+
+"അതിനടുത്ത് ചെറിയൊരു കുന്നുണ്ടായിരുന്നു. അതിന്റെ മുകളിൽ കയറിനോക്കാം എന്നു വിചാരിച്ചു.
+കുന്നിന്റെ മുകളിൽനിന്ന് ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. കുന്നിന്റെ പള്ളക്ക് ഒരു
+വാതിലുണ്ടായിരുന്നു. അത് തുറന്ന് ഞാൻ ആ മുറിക്കകത്ത് കയറിയിരുന്നു."
+
+"എന്ത് വാതിൽ." ചൊവ്വാക്കാരൻ അദ്ഭുതപ്പെട്ടു. "ആ പ്രദേശത്ത് വെറും മണലുമാത്രമേ ഉള്ളു."
+
+"അല്ല, അവിടെ ഒരു വാതിലുണ്ടായിരുന്നു. ഒരു മുറിയിൽ. മുറിക്കകത്ത് ഒരു വലിയ
+കല്ലുണ്ടായിരുന്നു. ഈജിപ്തിലെ പിരമിഡിനെപ്പോലെ. പക്ഷെ, ചെറുതാണെന്നുമാത്രം. അച്ഛൻ
+അന്ന് ഒരു പുസ്തകം കാണിച്ചുതന്നില്ലേ, 'പിരമിഡിന്റെ നാട്ടിൽ' അതിലെ ചിത്രം പോലെ."
+
+ചൊവ്വക്കാരനെയും ചീഫ് നസര്യാനെയും സംബന്ധിച്ചിടത്തോളം തികച്ചും പുത്തനായ ഒരു വിവരമാണ്
+ആലീസിന്റെ വായിൽനിന്ന് വീണത്.
+
+"തുത്യേക്സി!" രണ്ടുപേരും ഒപ്പം വിളിച്ചുകൂകി. "എവിടെയാണ് ഈ കുട്ടിയെ കണ്ടത്? ആ സ്ഥാനം
+ഒന്ന് പറയണം."
+
+അവിടെ ഉണ്ടായിരുന്നവരിൽ പകുതിപ്പേർ ആവി പോലെ അപ്രത്യക്ഷമായി.
+
+ആലീസിന് തിന്നാനായി കുറെ കേക്കും പഴങ്ങളും താത്യാന പെത്രോവ്ന തന്നെ കൊണ്ടുവന്നു.
+എന്നിട്ടവർ ചൊവ്വയുടെ പൂർവചരിത്രം പറഞ്ഞു. പണ്ട്, പണ്ട് ആയിരക്കണക്കിന് കൊല്ലം മുമ്പെ
+ചൊവ്വയിൽ ഏറെ അറിയപ്പെടാത്ത ഒരു സംസ്കാരം ഉണ്ടായിരുന്നു -- 'തുത്യേക്സി സംസ്കാരം.'
+അവശിഷ്ടങ്ങളായി കല്ലുകൊണ്ടുള്ള കൊച്ചു പിരമിഡുകൾ മാത്രമേ ഇതേവരെ കണ്ടിട്ടുള്ളു. മറ്റൊന്നും
+കണ്ടിട്ടില്ല. അവരുടെ വീടുകൾ എങ്ങനെ ആയിരുന്നു? നഗരങ്ങൾ എങ്ങനെ ആയിരുന്നു? എന്താണ്
+കൃഷിചെയ്തിരുന്നത്? ഒന്നും അറിയാമായിരുന്നില്ല. ഭൂമിയിൽനിന്നും ചൊവ്വയിൽനിന്നുമുള്ള
+പുരാവസ്തുഗവേഷകർ ഏറെ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോൾ ആലീസ് ആണ് ആകസ്മികമായ ഒരു
+തുത്യേക്സി കെട്ടിടം കണ്ടെത്തിയത്.
+
+"അങ്ങനെ മോളേ, നിനക്ക് അവിടേം ഭാഗ്യം! പക്ഷെ, ഇത്രമതി. ഇനിവേണ്ട. ഞാൻ നിന്നെ
+വീട്ടിൽ കൊണ്ടാക്കാൻ പോകയാണ്. അവിടെ എത്രവേണമെങ്ങിൽ തെണ്ടിനടന്നോ. സ്പേസ് സൂട്ടിന്റെ
+ആവശ്യവുമില്ല!"
+
+"എനിക്കും അതാ ഇഷ്ടം." ആലീസ് പറഞ്ഞു.
+
+രണ്ടുമാസത്തിനുശേഷം റൗണ്ട് ദ വേൾഡ് എന്ന മാസികയിൽ ഒരു ലേഖനം കാണാനിടയായി. അതിന്റെ
+ശീർഷകം ഇതായിരുന്നു. തുത്യേക്സികൾ കാണാൻ എങ്ങനെയായിരുന്നു? "ചൊവ്വയിലെ മരുപ്രദേശത്ത്,
+തുത്യേക്സി സംസ്കാരത്തിന്റെ അമൂല്യമായ ഒരു സ്മാരകം അടുത്തകാലത്ത് കണ്ടുപിടിച്ചിരിക്കുന്നു."
+അതിൽ എഴുതിയിരുന്നു. "പിരമിഡിലുള്ള എഴുത്തുകൾ എന്താണെന്ന് ശാസ്ത്രഞ്ജർ
+പഠിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും താല്പര്യജനകമായ കണ്ടുപിടുത്തം മറ്റൊന്നായിരുന്നു. ഒരു
+തുത്യേക്സിയുടെ ചിത്രം തീരെ കേടുവരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു." ആ ചിത്രത്തിന്റെയും
+പിരമിഡിന്റെയും ഫോട്ടോഗ്രാഫും മാസികയിൽ ഉണ്ടായിരുന്നു.
+
+ചിത്രം കണ്ടപ്പോൾ, മുമ്പ് പരിചയമുള്ളതുപോലെ ഒരു തോന്നൽ. പെട്ടെന്ന് എനിക്കൊരു സംശയം
+തോന്നി.
+
+"ആലീസ്, ആലീസ്" മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്തത്ര കടുത്തസ്വരത്തിൽ ഞാൻ വിളിച്ചു.
+"സത്യം പറ. നീ അവിടെ മരുപ്രദേശത്ത് ചെന്നുപെട്ടപ്പോൾ ആ പിരമിഡിൻമേൽ എന്തെങ്ങിലും
+വരച്ചുവോ?"
+
+ഉത്തരം പറയുന്നതിനുമുമ്പ് ആലീസിന്റെ ദൃഷ്ടി മാസികയിലുള്ള ചിത്രത്തിൽ പതിഞ്ഞു.
+
+"അതെ. അത് ശരിയാണ്. അതച്ഛന്റെ ചിത്രമാണ്. പക്ഷെ, ഞാൻ വരക്കുകയല്ല ചെയ്തത്. ഒരു
+കല്ലുകൊണ്ട് കോറിയതാണ്. ഇരുന്നിരുന്ന് എനിക്ക് ബോറടിച്ചു..."
+