"യക്ഷിക്കഥ യഥാർഥമാക്കേണ്ടിവരും എന്നാണ് തോന്നണത്. എന്തിനാ നിയ്യ് എപ്പോഴും പോകാൻ
പാടില്ലാത്ത സ്ഥലങ്ങളിൽ തന്നെ ചെന്നുപറ്റണത്?"
+ആലീസ് തന്റെ പ്രതിഷേധം രേഖപ്പെടുത്താൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് അവളുടെ
+കയ്യിലുണ്ടായിരുന്ന ചെമപ്പുപെട്ടിയിൽ നിന്ന് എന്തോ ശബ്ദം പുറത്തുവന്നു.
+
+"അതെന്താ? എന്താ അതില്?"
+
+"പറഷ്കോവ് തന്ന സമ്മാനമാ."
+
+"എന്ത്? നീ അദ്ദേഹത്തോട് സമ്മാനവും ചോദിച്ചോ? ഇത് കുറെ കടന്നുപോയിരിക്കുന്നു."
+
+"ഞാനൊന്നും ചോദിച്ചില്ല. അദ്ദേഹം തന്നതാണ്. അതൊരു ഷൂഷയാണ്. പറഷ്കോവ് സിറിയസിൽനിന്ന്
+കൊണ്ടുവന്നതാണതിനെ. ഒരു ചെറിയ ഷൂഷ, ഒരു ഷൂഷക്കുഞ്ഞ്."
+
+ആലീസ് ശ്രദ്ധയോടെ പെട്ടിയിൽനിന്നും അതിനെ പുറത്തെടുത്തു. ആറുകാലുള്ള ഒരു ജീവി.
+ഒറ്റനോട്ടത്തിൽ കംഗാരുവിനെപ്പോലുണ്ട്. അതിന്റെ കണ്ണുകൾ വലുതായിരുന്നു. അത് പുറത്തേക്ക് ഉന്തി
+നിന്നു. ആലീസിന്റെ ഉടുപ്പിൻമേൽ ഒട്ടിപ്പിടിച്ചുകൊണ്ട് അത് പരിഭ്രമിച്ച് നാലുപുറവും നോക്കാൻ
+തുടങ്ങി.
+