From 00fcb59bffa81d293b986250a16daa6b6aa99d9d Mon Sep 17 00:00:00 2001 From: Sajith Sasidharan Date: Wed, 17 Dec 2014 16:13:50 -0500 Subject: [PATCH] done tutyeksi! --- 05-tutyeksi.md | 106 +++++++++++++++++++++++++++++++++++++++++++++++++ 1 file changed, 106 insertions(+) diff --git a/05-tutyeksi.md b/05-tutyeksi.md index f13f581..aebbf54 100644 --- a/05-tutyeksi.md +++ b/05-tutyeksi.md @@ -78,3 +78,109 @@ കണ്ടുപിടിക്കാൻ പറ്റിയെന്നു വരില്ല... പക്ഷെ തൊട്ടടുത്തുള്ള മരുപ്രദേശത്തൊന്നും അവളെ കാണാനില്ലല്ലോ..." +"അതാ, അവളെ കണ്ടെത്തി!" നീലക്കുപ്പായമിട്ട ഒരു ചൊവ്വക്കാരൻ വിളിച്ചലറി. അയാൾ തന്റെ +പോക്കറ്റ് ടി വി സെറ്റിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു. + +"എവിടെ? എവിടെ? എങ്ങനെ?" + +നാലുപുറത്തുനിന്നും ചോദ്യങ്ങളുതിർന്നു. + +"മരുപ്രദേശത്ത് അങ്ങ് 250 കിലോമീറ്റർ ഉള്ളിൽ." + +"ഇരുന്നുറ്റമ്പത് കിലോമീറ്ററോ?" + +"പ്രതീക്ഷിച്ചതുതന്നെ" ഞാൻ ചിന്തിച്ചു. "അവർക്ക് എന്റെ ആലീസിനെ അറിയില്ല. ഇങ്ങനെ +എന്തെങ്കിലും ഒപ്പിച്ചില്ലെങ്ങിലേ അദ്ഭുതമുള്ളു." + +"അവൾക്ക് യാതൊരസുഖവുമില്ല. വേഗം ഇവിടെ എത്തും." + +"പക്ഷെ, അവൾ എങ്ങനെയാ അവിടെ എത്തിയത്?" + +"പോസ്റ്റൽ ജെറ്റ് വിമാനത്തിൽ." + +"എന്റമ്മേ!" താത്യാന പെത്രോവ്ന വിതുമ്പാൻ തുടങ്ങി. മറ്റാരെക്കാളും വിഷമം +അവർക്കായിരുന്നു. എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു. + +"ഞങ്ങൾ പോസ്റ്റാപ്പീസിന്റെ സൈഡിൽ കൂടെ നടക്കായിരുന്നു. അവർ റോബോട്ട് ജെറ്റ് വിമാനത്തിൽ +സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ദിവസം നൂറു തവണ കാണണതാണല്ലോ. അതോണ്ട് ഞാൻ +ശ്രദ്ധിച്ചതേയില്ല." + +പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ചൊവ്വക്കാരൻ പൈലറ്റ്‌ ആലീസിനെയും കൊണ്ടെത്തി. + +"ഞാൻ കത്തു വല്ലതുമുണ്ടോയെന്ന് നോക്കാൻ അതിൽ കയറിയതാണ്." ആലീസ് പറഞ്ഞു. + +"എന്തു കത്ത്?" + +"അച്ഛനല്ലേ പറഞ്ഞത്, അമ്മ കത്തെഴുതുംന്ന്. കത്തുണ്ടോ എന്ന് നോക്കാനായി അകത്തു കടന്നതാ." + +"നീയതിന്റെ അകത്തുകടന്നു?" + +"പിന്നല്ലാണ്ടെ, വാതിൽ തുറന്നുകിടക്കയായിരുന്നു. അതിനകത്ത് ഒരുപാടു കത്തുണ്ടായിരുന്നു." + +"എന്നിട്ട്?" + +"ഞാനകത്ത് കടക്കേണ്ട താമസം, വാതിലുകളടഞ്ഞ് ജറ്റങ്ങ് ഉയരാൻ തുടങ്ങി. ഏത് ബട്ടണ്‍ +അമർത്തിയാലാണാവോ അത് നില്ക്കുക. ഓരോന്നോരോന്നായി അമർത്താൻ തുടങ്ങി. അവസാനത്തെ ബട്ടണ്‍ +അമർത്തിയപ്പോൾ ജറ്റ് താഴെയിറങ്ങി. വാതിൽ താനെതുറന്നു. ഞാൻ പുറത്ത് കടന്നപ്പോൾ നാലു +പുറോം മണലന്നെ മണല്. താത്യാന പെത്രോവ്നയുമില്ല, കുട്ടികളുമില്ല." + +"എമർജൻസി ലാൻഡിങ്ങിനുള്ള ബട്ടണാണ് അവൾ അമർത്തിയത്." നീലക്കുപ്പായക്കാരനായ +ചൊവ്വാക്കാരൻ അദ്ഭുതത്തോടെ പറഞ്ഞു. + +"ആദ്യം ഞാൻ കുറച്ചു കരഞ്ഞു. പിന്നെ തീർച്ച്യാക്കി വീട്ടിലേക്ക് പോകാംന്ന്." + +"ഏത് വഴിയാ വീട്ടിലേക്ക് പോകാ എന്ന് എങ്ങനെയാ നിശ്ചയിച്ചത്." + +"അതിനടുത്ത് ചെറിയൊരു കുന്നുണ്ടായിരുന്നു. അതിന്റെ മുകളിൽ കയറിനോക്കാം എന്നു വിചാരിച്ചു. +കുന്നിന്റെ മുകളിൽനിന്ന് ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. കുന്നിന്റെ പള്ളക്ക് ഒരു +വാതിലുണ്ടായിരുന്നു. അത് തുറന്ന് ഞാൻ ആ മുറിക്കകത്ത് കയറിയിരുന്നു." + +"എന്ത് വാതിൽ." ചൊവ്വാക്കാരൻ അദ്ഭുതപ്പെട്ടു. "ആ പ്രദേശത്ത് വെറും മണലുമാത്രമേ ഉള്ളു." + +"അല്ല, അവിടെ ഒരു വാതിലുണ്ടായിരുന്നു. ഒരു മുറിയിൽ. മുറിക്കകത്ത് ഒരു വലിയ +കല്ലുണ്ടായിരുന്നു. ഈജിപ്തിലെ പിരമിഡിനെപ്പോലെ. പക്ഷെ, ചെറുതാണെന്നുമാത്രം. അച്ഛൻ +അന്ന് ഒരു പുസ്തകം കാണിച്ചുതന്നില്ലേ, 'പിരമിഡിന്റെ നാട്ടിൽ' അതിലെ ചിത്രം പോലെ." + +ചൊവ്വക്കാരനെയും ചീഫ് നസര്യാനെയും സംബന്ധിച്ചിടത്തോളം തികച്ചും പുത്തനായ ഒരു വിവരമാണ് +ആലീസിന്റെ വായിൽനിന്ന് വീണത്. + +"തുത്യേക്സി!" രണ്ടുപേരും ഒപ്പം വിളിച്ചുകൂകി. "എവിടെയാണ് ഈ കുട്ടിയെ കണ്ടത്? ആ സ്ഥാനം +ഒന്ന് പറയണം." + +അവിടെ ഉണ്ടായിരുന്നവരിൽ പകുതിപ്പേർ ആവി പോലെ അപ്രത്യക്ഷമായി. + +ആലീസിന് തിന്നാനായി കുറെ കേക്കും പഴങ്ങളും താത്യാന പെത്രോവ്ന തന്നെ കൊണ്ടുവന്നു. +എന്നിട്ടവർ ചൊവ്വയുടെ പൂർവചരിത്രം പറഞ്ഞു. പണ്ട്, പണ്ട് ആയിരക്കണക്കിന് കൊല്ലം മുമ്പെ +ചൊവ്വയിൽ ഏറെ അറിയപ്പെടാത്ത ഒരു സംസ്കാരം ഉണ്ടായിരുന്നു -- 'തുത്യേക്സി സംസ്കാരം.' +അവശിഷ്ടങ്ങളായി കല്ലുകൊണ്ടുള്ള കൊച്ചു പിരമിഡുകൾ മാത്രമേ ഇതേവരെ കണ്ടിട്ടുള്ളു. മറ്റൊന്നും +കണ്ടിട്ടില്ല. അവരുടെ വീടുകൾ എങ്ങനെ ആയിരുന്നു? നഗരങ്ങൾ എങ്ങനെ ആയിരുന്നു? എന്താണ് +കൃഷിചെയ്തിരുന്നത്? ഒന്നും അറിയാമായിരുന്നില്ല. ഭൂമിയിൽനിന്നും ചൊവ്വയിൽനിന്നുമുള്ള +പുരാവസ്തുഗവേഷകർ ഏറെ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോൾ ആലീസ് ആണ് ആകസ്മികമായ ഒരു +തുത്യേക്സി കെട്ടിടം കണ്ടെത്തിയത്. + +"അങ്ങനെ മോളേ, നിനക്ക് അവിടേം ഭാഗ്യം! പക്ഷെ, ഇത്രമതി. ഇനിവേണ്ട. ഞാൻ നിന്നെ +വീട്ടിൽ കൊണ്ടാക്കാൻ പോകയാണ്. അവിടെ എത്രവേണമെങ്ങിൽ തെണ്ടിനടന്നോ. സ്പേസ് സൂട്ടിന്റെ +ആവശ്യവുമില്ല!" + +"എനിക്കും അതാ ഇഷ്ടം." ആലീസ് പറഞ്ഞു. + +രണ്ടുമാസത്തിനുശേഷം റൗണ്ട് ദ വേൾഡ് എന്ന മാസികയിൽ ഒരു ലേഖനം കാണാനിടയായി. അതിന്റെ +ശീർഷകം ഇതായിരുന്നു. തുത്യേക്സികൾ കാണാൻ എങ്ങനെയായിരുന്നു? "ചൊവ്വയിലെ മരുപ്രദേശത്ത്, +തുത്യേക്സി സംസ്കാരത്തിന്റെ അമൂല്യമായ ഒരു സ്മാരകം അടുത്തകാലത്ത് കണ്ടുപിടിച്ചിരിക്കുന്നു." +അതിൽ എഴുതിയിരുന്നു. "പിരമിഡിലുള്ള എഴുത്തുകൾ എന്താണെന്ന് ശാസ്ത്രഞ്ജർ +പഠിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും താല്പര്യജനകമായ കണ്ടുപിടുത്തം മറ്റൊന്നായിരുന്നു. ഒരു +തുത്യേക്സിയുടെ ചിത്രം തീരെ കേടുവരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു." ആ ചിത്രത്തിന്റെയും +പിരമിഡിന്റെയും ഫോട്ടോഗ്രാഫും മാസികയിൽ ഉണ്ടായിരുന്നു. + +ചിത്രം കണ്ടപ്പോൾ, മുമ്പ് പരിചയമുള്ളതുപോലെ ഒരു തോന്നൽ. പെട്ടെന്ന് എനിക്കൊരു സംശയം +തോന്നി. + +"ആലീസ്, ആലീസ്" മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്തത്ര കടുത്തസ്വരത്തിൽ ഞാൻ വിളിച്ചു. +"സത്യം പറ. നീ അവിടെ മരുപ്രദേശത്ത് ചെന്നുപെട്ടപ്പോൾ ആ പിരമിഡിൻമേൽ എന്തെങ്ങിലും +വരച്ചുവോ?" + +ഉത്തരം പറയുന്നതിനുമുമ്പ് ആലീസിന്റെ ദൃഷ്ടി മാസികയിലുള്ള ചിത്രത്തിൽ പതിഞ്ഞു. + +"അതെ. അത് ശരിയാണ്. അതച്ഛന്റെ ചിത്രമാണ്. പക്ഷെ, ഞാൻ വരക്കുകയല്ല ചെയ്തത്. ഒരു +കല്ലുകൊണ്ട് കോറിയതാണ്. ഇരുന്നിരുന്ന് എനിക്ക് ബോറടിച്ചു..." + -- 2.20.1