end bronte chapter.
authorSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 23:04:57 +0000 (18:04 -0500)
committerSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 23:04:57 +0000 (18:04 -0500)
04-bronte.md

index f305cf0..9c6c65b 100644 (file)
 
 "പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവേശനമില്ലല്ലോ."
 
+"പക്ഷെ എനിക്കുണ്ട്.  ഞാൻ എല്ലാവരോടും പറഞ്ഞു -- ആരാണ് എന്റെ അച്ഛൻ എന്ന്.  അവരെന്നെ
+കടത്തിവിട്ടു."
+
+"സ്വന്തം താല്പര്യത്തിനു വേണ്ടി മറ്റുള്ളവരുടെ പേര് ഉപയോഗിക്കുന്നത് മര്യാദയല്ല,
+മനസ്സിലായോ?"
+
+"പക്ഷെ, അച്ഛാ കളിക്കാൻ ഒരു കുട്ടീം ഇല്ലെങ്ങിൽ കൊച്ചു ബ്രോണ്ടിക്ക് മുഷിയില്ലേ?  അതോണ്ടാ
+ഞാൻ വന്നേ."
+
+എന്തു പറയേണ്ടു എന്നറിയാതെ ഞാൻ കുഴങ്ങി.  എത്രയും വേഗത്തിൽ അവളെ അവിടെ നിന്ന്
+പറഞ്ഞയക്കണം.  പക്ഷേ, അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആരും തയാറല്ല.  ആ നിമിഷം
+നഷ്ടപ്പെടാൻ ആരും ഇഷ്ടപ്പെട്ടില്ല.
+
+"നീ അവിടെത്തന്നെ നിൽക്ക്.  അങ്ങട്ടും ഇങ്ങട്ടും എങ്ങും നീങ്ങരുത്."  ഞാൻ അവളോട് പറഞ്ഞു.
+എന്നിട്ട് പിറന്നുവീണ ബ്രോണ്ടോകുഞ്ഞുള്ള ഗ്ലാസ് ഹൗസിന്റെ അടുത്തേക്കോടി.
+
+അന്ന് മുഴുവൻ ഞാനും ആലീസും തമ്മിൽ മിണ്ടാട്ടമുണ്ടായില്ല.  പരസ്പരം കെറുവിച്ചിരുന്നു.  ഞാൻ
+അവളോടു പറഞ്ഞു ഇൻകുബേറ്ററിൽ പോകരുതെന്ന്.  പോകാതെ പറ്റില്ലെന്നവൾ.  പോയില്ലെങ്ങിൽ
+ബ്രോണ്ടിക്ക് കരച്ചിൽ വരുമത്രെ!  അടുത്ത ദിവസവും അവൾ അകത്ത് കടന്നുകൂടി.  സ്പേസ്ഷിപ്പ്
+ജൂപ്പിറ്റർ 8 ൽ നിന്നുള്ള അസ്ത്രോനാട്ടുകളുടെ കൂടെയാണവൾ വന്നത്.  അവർ ഭൂലോകധീരരല്ലെ.
+അവർക്ക് അനുവാദം നിഷേധിക്കാൻ പറ്റുമായിരുന്നില്ല.
+
+"നമസ്കാരം, ബ്രോണ്ടി" അവൾ ഷെൽട്ടറിന്റെ അടുത്തേക്ക് നീങ്ങി പറഞ്ഞു.
+
+ബ്രോണ്ടോസാറസ് തിരിഞ്ഞ് അവളെ നോക്കി.
+
+"ഇതാരുടെ കുട്ടിയാണ്?"  പ്രൊഫസർ യാക്കാത്ത ഗൗരവത്തോടെ ചോദിച്ചു.
+
+അപമാനം കൊണ്ട് എന്റെ തല താണുപോയി.  ഭൂമി പിളർന്ന് എന്നെ വിഴുങ്ങണമേ എന്ന് ഞാനാഗ്രഹിച്ചു.  പക്ഷെ, ആലീസിന് എന്താ പറയേണ്ടതെന്ന് സംശയമുണ്ടായില്ല.
+
+"എന്താ എന്നെ ഇഷ്ടമായില്ലേ?"  അവൾ ചോദിച്ചു.
+
+"എന്തൊരു ചോദ്യം.  അതല്ല... കൂട്ടം തെറ്റി ഇവിടെ എത്തിവന്നതാണോ എന്ന് കരുതി..."
+കുട്ടികളോട് എങ്ങനെ സംസാരിക്കണമെന്ന് പ്രൊഫസർക്ക് അറിയാമായിരുന്നില്ല.
+
+"ശരി, ശരി" ആലീസ് പറഞ്ഞു.  "ബ്രോണ്ടീ, ഞാൻ നാളെ വരാം ട്ടോ, നീ ഒറ്റക്കാണ് ന്ന് വെച്ച്
+സങ്കടപ്പെടേണ്ട."
+
+ആലീസ് അടുത്ത ദിവസവും വന്നു.  അതിനടുത്ത ദിവസവും വന്നു.  ഏതാണ്ട് നിത്യസന്ദർശകയായി.
+എല്ലാവർക്കും അവളെ പരിചയമായി.  ആരും തടയാൻ നിന്നില്ല.  ഞാൻ അതിൽ ഉത്തരവാദിയല്ലെന്ന്
+പറഞ്ഞു.  ഞങ്ങടെ വീട് മൃഗശാലക്ക് തൊട്ടടുത്താണ്.  റോഡ്‌ മുറിച്ച് കടക്കുക കൂടി വേണ്ട.  എപ്പോഴും
+ആരെങ്കിലും ഉണ്ടാകും, അവൾക്ക് കൂടെപ്പോരാൻ.
+
+ബ്രോണ്ടോസാറസ് അതിവേഗം വളർന്നു.  ഒരു മാസത്തിനുള്ളിൽ അതിന്റെ നീളം രണ്ടര മീറ്ററായി.
+പ്രത്യേകം നിർമ്മിച്ച ഒരു പവലിയണിലേക്ക് അതിനെ മാറ്റി.  കമ്പിവേലി കെട്ടിയ
+മതിൽക്കെട്ടിനുള്ളിൽ അത് അലഞ്ഞു നടന്നു.  മുളങ്കൂമ്പുകളും വാഴക്കൂമ്പുകളും തിന്നുകൊണ്ട്‌.  മുള
+ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതാണ്.  പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ.  വാഴയാകട്ടെ,
+സർക്കാർ വഴി 'അഗ്രോടെക്നോളജി' തോട്ടത്തിൽ നിന്നും.  പവിലിയന്റെ നടുവിൽ ഇളം ചൂടുള്ള
+ഉപ്പുവെള്ളം നിറച്ച ഒരു കുളവുമുണ്ട്.  ബ്രോണ്ടോസാറസിന് സന്തോഷമാവട്ടെ.
+
+പെട്ടെന്ന് ഒരു ദിവസം അത് ഒന്നും തിന്നാതായി.  രുചിയില്ലാത്തപോലെ.  മൂന്ന് ദിവസത്തേക്ക് അത്
+മുളങ്കൂമ്പും വാഴത്തലപ്പും തൊട്ടേയില്ല.  നിരാഹാരത്തിന്റെ നാലാമത്തെ ദിവസം.
+ബ്രോണ്ടോസാറസ് കുളത്തിൽ കിടക്കുകയാണ്.  കറുത്ത കൊച്ചുതലമാത്രം പുറത്തുകാണാം.  അത് ചാവാൻ
+പോകയാണ്.  സംശയമില്ല.  അത് പറ്റില്ല.  ബ്രോണ്ടി ചത്താൽ പറ്റില്ല.  ലോകത്ത് നമുക്കാകെയുള്ള
+ഒറ്റ ബ്രോണ്ടോസാറസാണത്.  ലോകത്തെല്ലായിറ്റത്തുനിന്നുമുള്ള മൃഗവൈദ്യന്മാരെ വരുത്തി.  പക്ഷെ,
+ഒരു ഫലവുമുണ്ടായില്ല.  ബ്രോണ്ടി ഒന്നും തൊടുന്നതേയില്ല.  പുല്ല്, വിറ്റാമിൻ, മധുരനാരങ്ങ,
+പാല്... ഒന്നും വേണ്ട അതിന്.
+
+ഈ ദുരന്തത്തെപ്പറ്റി ആലീസ് അറിഞ്ഞിരുന്നില്ല.  അവൾ മുത്തശ്ശിയുടെ വീട്ടില്ലായിരുന്നു.
+നാലാമത്തെ ദിവസം.  അവൾ ടെലിവിഷൻ കാണുകയായിരുന്നു.  അപ്പോഴാണ്‌ ബ്രോണ്ടോസാറസിന്റെ
+രോഗത്തെപ്പറ്റി അവൾ മനസ്സിലാക്കുന്നത്.  എങ്ങനെയാണവൾ അതൊപ്പിച്ചത്?  മുത്തശ്ശിയോട്
+എന്താണവൾ പറഞ്ഞത്?  എനിക്കറിഞ്ഞുകൂട.  ഉച്ചക്കുമുമ്പേ അവൾ പവിലിയനിലെത്തി.
+
+"അച്ഛാ" അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.
+
+"എന്നെ എന്താ അറിയിക്കാഞ്ഞ്, എന്താ അറിയിക്കാഞ്ഞ്..."
+
+"ആലീസ്, പിന്നെപ്പറയാം, പിന്നെ.  ഇപ്പോൾ ഞങ്ങളൊരു ചർച്ചയിലാണ്."  ഞാൻ പറഞ്ഞു.  അങ്ങനെ
+ഞങ്ങൾ ചര്ച്ചിച്ചുകൊണ്ടിരുന്നു.  കഴിഞ്ഞ മൂന്നുദിവസമായി ചർച്ച നടക്കുകയാണ്.
+
+ആലീസ് ഒന്നും മിണ്ടാതെ പോയി.  "അയ്യോ" എന്റെ അടുത്തിരുന്ന ഒരാൾ നിലവിളിച്ചു.  ഞാൻ
+തിരിഞ്ഞുനോക്കി.  "അയ്യോ" ഞാനും വിളിച്ചുപോയി.  അതാ ആലീസ് കമ്പിവേലി ചാടി
+പവിലിയന്റെ അകത്ത് കടന്നിരിക്കുന്നു.  അവൾ ബ്രോണ്ടോസാറസിന്റെ അടുത്തേക്ക് ഓടുകയാണ്.  കയ്യിൽ
+ഒരു ബണ്‍ ഉണ്ട്.
+
+"ഇത് തിന്ന് ബ്രോണ്ടി" അവൾ പറഞ്ഞു.  "ഇല്ലെങ്ങിൽ നീ ഇവിടെ കിടന്ന് വിശന്നു മരിക്കും.
+ഇവർക്കാർക്കും ഒരു സങ്കടോം ഇല്ല!  നിന്റെ സ്ഥാനത്ത് എനിക്കും മടുക്കുമായിരുന്നു എന്നും
+മുളങ്കൂമ്പും വാഴയും!"
+
+ഞാൻ ഓടി.  പക്ഷെ, ഞാൻ കമ്പിവേലിയുടെ അടുത്തെത്തിയില്ല.  അതിനുമുമ്പ് അത് സംഭവിച്ചു.
+പിന്നീട് ആലീസിനെ പ്രശസ്തയാക്കിയതും ജീവശാസ്തജ്ഞ്ജൻമാരായ ഞങ്ങളെ നാണിപ്പിച്ചതുമായ
+സംഭവം.
+
+ബ്രോണ്ടോസാറസിന്റെ തല ഉയർന്നു.  ആലീസിനെ നോക്കി.  സാവധാനത്തിൽ അവളുടെ കയ്യിൽനിന്ന്
+ബണ്‍ വാങ്ങി തിന്നാൻ തുടങ്ങി.  ഞാൻ വേലി ചാടാൻ തുടങ്ങുന്നതുകണ്ടപ്പോൾ, "ശബ്ദമുണ്ടാക്കരുത്
+അച്ഛാ" ആലീസ് വിരൽ ചൂണ്ടി ആംഗ്യം കാണിച്ചു.  "ബ്രോണ്ടിക്ക് അച്ഛനെ പേടിയാണ്."
+
+"അവൻ ആ കുഞ്ഞിനെ ഉപദ്രവിക്കില്ല."  പ്രൊഫസർ യാക്കാത്ത പറഞ്ഞു.  അതെനിക്കും
+കാണാമായിരുന്നു.  പക്ഷെ, അവളുടെ മുത്തശ്ശി ടെലിവിഷനിൽ ഈ കാഴ്ച കാണുകയാണെങ്കിലത്തെ കഥ
+എന്തായിരിക്കും?
+
+പിന്നീട് ശാസ്ത്രഞ്ജർ ഇതിനെപ്പറ്റി വളരെക്കാലം തർക്കിച്ചുകൊണ്ടിരുന്നു.  ഇന്നും ആ തർക്കം
+തീർന്നിട്ടില്ല.  ബ്രോണ്ടിയുറ്റെ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടതായിരുന്നു എന്നാണ് ചിലരുടെ
+വാദം.  മറ്റു ചിലർ പറയുന്നത്, ബ്രോണ്ടോസാറസിന് നമ്മളെക്കാളധികം ആലീസിനെ വിശ്വാസമാണ്
+എന്നാണ്.  ഏതായാലും തൽക്കാലത്തെ പ്രതിസന്ധിയിൽനിന്ന് രക്ഷപെട്ടു.
+
+ഇപ്പോൾ ബ്രോണ്ടി തികച്ചും ഇണങ്ങിക്കഴിഞ്ഞിരിക്കുന്നു.  അതിന് മുപ്പതു മീറ്റർ നീളമുണ്ട്!
+പക്ഷെ, ആലീസിനെ പുറത്തേറ്റി നടക്കുന്നതിൽപരം ഒരു സന്തോഷം അതിനില്ല.  അവൾക്ക് അവന്റെ
+മുകളിൽ കയറാനായി ആരോ ഒരു പ്രത്യേക കോണിയുണ്ടാക്കി.  ആലീസ് പവിലിയണിൽ എത്തിയാൽ അവൻ
+കഴുത്ത് നീട്ടി ത്രികോണാകൃതിയിലുള്ള പല്ലുകൊണ്ട് ആ കോണി കടിച്ചെടുത്ത് കറുത്തു തിളങ്ങുന്ന തന്റെ
+മേൽ ചാരിവെക്കും.  അവൾ കയറി അവന്റെ പുരത്തിരുപ്പുറപ്പിക്കും.  പവിലിയണിൽകൂടെ ഒരു
+സവാരി.  ചിലപ്പോൾ കുളത്തിലാകും.  ആ കളി അവനും അവൾക്കും വലിയ ഇഷ്ടമാണ്.
+