മാറി. പറഷ്കോവിന്റെ ഷൂഷ, അങ്ങനെ അവസാനം ആലീസിന്റെ കയ്യിലെത്തി. എന്ത് സൂത്രം
പറഞ്ഞാണാവോ അവൾ പറഷ്കോവിന്റെ കയ്യിൽനിന്ന് അതിനെ കൈക്കലാക്കിയത്. അത്ര
എളുപ്പത്തിലൊന്നും വലയുന്ന കൂട്ടത്തിലല്ല പറഷ്കോവ്.
+
+ആലീസിന്റെ കിടക്കക്ക് സമീപമുള്ള ഒരു വലിയ കുട്ടയാണ് ഷൂഷയുടെ വീട്. അത് തനി സസ്യഭുക്കാണ്.
+ഇറച്ചി തൊടില്ല. രാത്രി നന്നായി ഉറങ്ങും. പൂച്ചക്കുട്ടികളുമായി കളിക്കും. പച്ചത്തുള്ളനെ
+അതിന് പേടിയാണ്, ആലീസ് അവനെ തലോടുകയോ അതിനോട് ഓരോന്ന് പറയുകയോ ചെയ്യുമ്പോൾ പതുക്കെ
+മുരളും.
+
+അവനെ ഞങ്ങൾ ഷൂഷ എന്നുതന്നെയാണ് വിളിക്കുന്നത്. അവൻ അതിവേഗം വളർന്നു. രണ്ടുമാസത്തിനുള്ളിൽ
+അവന്റെ ഉയരം ആലീസിനൊപ്പമായി. രണ്ടു പേരുംകൂടി ഞങ്ങളുടെ വീടിനെതിരെയുള്ള പാർക്കിൽ
+നടക്കാൻ പോകും. ആലീസ് ഒരിക്കലും അതിനെ ചങ്ങലക്കിട്ടിരുന്നില്ല.
+
+"അവൻ ആളുകളെ പേടിപ്പെടുത്തില്ലേ?" ഞാൻ ചോദിച്ചു.
+
+"ഏയ് ഇല്ല, ഒരിക്കലുമില്ല. മാത്രമല്ല, ചങ്ങലക്കിടുകയാണെങ്കിൽ അതിന് സങ്കടമാവേം ചെയ്യും.
+എളുപ്പത്തിൽ മനസ് നോവുന്ന പ്രകൃതമാണതിന്റെ."
+
+ഒരുദിവസം ആലീസിന് തീരെ ഉറക്കം വന്നില്ല. ഉറക്കം വരാഞ്ഞാൽ അവൾക്ക് വല്ലാത്ത വാശിയാണ്.
+ഞാൻ കഥ വായിച്ചു കൊടുക്കണം. പ്രൊഫസർ അനങ്ങാംപാറയുടെ കഥ.
+
+"എനിക്കിപ്പൊ സമയമില്ല, കുഞ്ഞേ. കുറെ പണി ചെയ്തുതീർക്കാനുണ്ട്. പോരാത്തതിന്, ഇതിപ്പൊ
+നിയ്യ് തന്നത്താൻ വായിക്കണ്ട സമയമൊക്കെ ആയിരിക്കുന്നു."
+
+"അതിന് അത് പുസ്തകമല്ല, മൈക്രോഫിലിമാണ്. എനിക്ക് വായിക്കാൻ പറ്റില്ല. അത്ര ചെറിയ
+അക്ഷരമാണ്."
+
+"എങ്കിൽ അതിന്റെ ടേപ്പ് ഉണ്ടല്ലോ അത് ഓണാക്കിക്കോ."
+
+"അതിന്, ഞാനിവിടെ കിടക്കയിൽ കിടക്കാണ്. കരിമ്പടം മാറ്റി എഴുന്നേറ്റാൽ വല്ലാണ്ടെ
+തണുക്കും."
+
+"എങ്കിൽ കുറച്ചുനേരം ക്ഷമിക്ക്. ഞാൻ എഴുതിക്കൊണ്ടിരിക്കുന്നതൊന്ന് തീർക്കട്ടെ. എന്നിട്ട്
+വന്ന് ഓണാക്കിത്തരാം."
+
+"ഓ, അച്ഛനെന്നെ ഇഷ്ടല്ല! ഞാൻ ഷൂഷയോട് പറയും അതോണാക്കാൻ. അവനെന്നെ ഇഷ്ടാണ്."
+