done tutyeksi!
authorSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 21:13:50 +0000 (16:13 -0500)
committerSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 21:13:50 +0000 (16:13 -0500)
05-tutyeksi.md

index f13f581..aebbf54 100644 (file)
 കണ്ടുപിടിക്കാൻ പറ്റിയെന്നു വരില്ല... പക്ഷെ തൊട്ടടുത്തുള്ള മരുപ്രദേശത്തൊന്നും അവളെ
 കാണാനില്ലല്ലോ..."
 
+"അതാ, അവളെ കണ്ടെത്തി!" നീലക്കുപ്പായമിട്ട ഒരു ചൊവ്വക്കാരൻ വിളിച്ചലറി.  അയാൾ തന്റെ
+പോക്കറ്റ് ടി വി സെറ്റിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
+
+"എവിടെ?  എവിടെ?  എങ്ങനെ?"
+
+നാലുപുറത്തുനിന്നും ചോദ്യങ്ങളുതിർന്നു.
+
+"മരുപ്രദേശത്ത് അങ്ങ് 250 കിലോമീറ്റർ ഉള്ളിൽ."
+
+"ഇരുന്നുറ്റമ്പത് കിലോമീറ്ററോ?"
+
+"പ്രതീക്ഷിച്ചതുതന്നെ" ഞാൻ ചിന്തിച്ചു.  "അവർക്ക് എന്റെ ആലീസിനെ അറിയില്ല.  ഇങ്ങനെ
+എന്തെങ്കിലും ഒപ്പിച്ചില്ലെങ്ങിലേ അദ്ഭുതമുള്ളു."
+
+"അവൾക്ക് യാതൊരസുഖവുമില്ല.  വേഗം ഇവിടെ എത്തും."
+
+"പക്ഷെ, അവൾ എങ്ങനെയാ അവിടെ എത്തിയത്?"
+
+"പോസ്റ്റൽ ജെറ്റ് വിമാനത്തിൽ."
+
+"എന്റമ്മേ!" താത്യാന പെത്രോവ്ന വിതുമ്പാൻ തുടങ്ങി.  മറ്റാരെക്കാളും വിഷമം
+അവർക്കായിരുന്നു.  എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു.
+
+"ഞങ്ങൾ പോസ്റ്റാപ്പീസിന്റെ സൈഡിൽ കൂടെ നടക്കായിരുന്നു.  അവർ റോബോട്ട് ജെറ്റ് വിമാനത്തിൽ
+സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു.  ദിവസം നൂറു തവണ കാണണതാണല്ലോ.  അതോണ്ട് ഞാൻ
+ശ്രദ്ധിച്ചതേയില്ല."
+
+പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ചൊവ്വക്കാരൻ പൈലറ്റ്‌ ആലീസിനെയും കൊണ്ടെത്തി.
+
+"ഞാൻ കത്തു വല്ലതുമുണ്ടോയെന്ന് നോക്കാൻ അതിൽ കയറിയതാണ്."  ആലീസ് പറഞ്ഞു.
+
+"എന്തു കത്ത്?"
+
+"അച്ഛനല്ലേ പറഞ്ഞത്,  അമ്മ കത്തെഴുതുംന്ന്.  കത്തുണ്ടോ എന്ന് നോക്കാനായി അകത്തു കടന്നതാ."
+
+"നീയതിന്റെ അകത്തുകടന്നു?"
+
+"പിന്നല്ലാണ്ടെ, വാതിൽ തുറന്നുകിടക്കയായിരുന്നു.  അതിനകത്ത് ഒരുപാടു കത്തുണ്ടായിരുന്നു."
+
+"എന്നിട്ട്?"
+
+"ഞാനകത്ത് കടക്കേണ്ട താമസം, വാതിലുകളടഞ്ഞ് ജറ്റങ്ങ് ഉയരാൻ തുടങ്ങി.  ഏത് ബട്ടണ്‍
+അമർത്തിയാലാണാവോ അത് നില്ക്കുക.  ഓരോന്നോരോന്നായി അമർത്താൻ തുടങ്ങി.  അവസാനത്തെ ബട്ടണ്‍
+അമർത്തിയപ്പോൾ ജറ്റ് താഴെയിറങ്ങി.  വാതിൽ താനെതുറന്നു.  ഞാൻ പുറത്ത് കടന്നപ്പോൾ നാലു
+പുറോം മണലന്നെ മണല്.  താത്യാന പെത്രോവ്നയുമില്ല, കുട്ടികളുമില്ല."
+
+"എമർജൻസി ലാൻഡിങ്ങിനുള്ള ബട്ടണാണ് അവൾ അമർത്തിയത്."  നീലക്കുപ്പായക്കാരനായ
+ചൊവ്വാക്കാരൻ അദ്ഭുതത്തോടെ പറഞ്ഞു.
+
+"ആദ്യം ഞാൻ കുറച്ചു കരഞ്ഞു.  പിന്നെ തീർച്ച്യാക്കി വീട്ടിലേക്ക് പോകാംന്ന്."
+
+"ഏത് വഴിയാ വീട്ടിലേക്ക് പോകാ എന്ന് എങ്ങനെയാ നിശ്ചയിച്ചത്."
+
+"അതിനടുത്ത് ചെറിയൊരു കുന്നുണ്ടായിരുന്നു.  അതിന്റെ മുകളിൽ കയറിനോക്കാം എന്നു വിചാരിച്ചു.
+കുന്നിന്റെ മുകളിൽനിന്ന് ഒന്നും കാണാൻ ഉണ്ടായിരുന്നില്ല.  കുന്നിന്റെ പള്ളക്ക് ഒരു
+വാതിലുണ്ടായിരുന്നു.  അത് തുറന്ന് ഞാൻ ആ മുറിക്കകത്ത് കയറിയിരുന്നു."
+
+"എന്ത് വാതിൽ." ചൊവ്വാക്കാരൻ അദ്ഭുതപ്പെട്ടു.  "ആ പ്രദേശത്ത് വെറും മണലുമാത്രമേ ഉള്ളു."
+
+"അല്ല, അവിടെ ഒരു വാതിലുണ്ടായിരുന്നു.  ഒരു മുറിയിൽ.  മുറിക്കകത്ത് ഒരു വലിയ
+കല്ലുണ്ടായിരുന്നു.  ഈജിപ്തിലെ പിരമിഡിനെപ്പോലെ.  പക്ഷെ, ചെറുതാണെന്നുമാത്രം.  അച്ഛൻ
+അന്ന് ഒരു പുസ്തകം കാണിച്ചുതന്നില്ലേ, 'പിരമിഡിന്റെ നാട്ടിൽ' അതിലെ ചിത്രം പോലെ."
+
+ചൊവ്വക്കാരനെയും ചീഫ് നസര്യാനെയും സംബന്ധിച്ചിടത്തോളം തികച്ചും പുത്തനായ ഒരു വിവരമാണ്
+ആലീസിന്റെ വായിൽനിന്ന് വീണത്.
+
+"തുത്യേക്സി!"  രണ്ടുപേരും ഒപ്പം വിളിച്ചുകൂകി.  "എവിടെയാണ് ഈ കുട്ടിയെ കണ്ടത്?  ആ സ്ഥാനം
+ഒന്ന് പറയണം."
+
+അവിടെ ഉണ്ടായിരുന്നവരിൽ പകുതിപ്പേർ ആവി പോലെ അപ്രത്യക്ഷമായി.
+
+ആലീസിന് തിന്നാനായി കുറെ കേക്കും പഴങ്ങളും താത്യാന പെത്രോവ്ന തന്നെ കൊണ്ടുവന്നു.
+എന്നിട്ടവർ ചൊവ്വയുടെ പൂർവചരിത്രം പറഞ്ഞു.  പണ്ട്, പണ്ട് ആയിരക്കണക്കിന് കൊല്ലം മുമ്പെ
+ചൊവ്വയിൽ ഏറെ അറിയപ്പെടാത്ത ഒരു സംസ്കാരം ഉണ്ടായിരുന്നു -- 'തുത്യേക്സി സംസ്കാരം.'
+അവശിഷ്ടങ്ങളായി കല്ലുകൊണ്ടുള്ള കൊച്ചു പിരമിഡുകൾ മാത്രമേ ഇതേവരെ കണ്ടിട്ടുള്ളു.  മറ്റൊന്നും
+കണ്ടിട്ടില്ല.  അവരുടെ വീടുകൾ എങ്ങനെ ആയിരുന്നു?  നഗരങ്ങൾ എങ്ങനെ ആയിരുന്നു?  എന്താണ്
+കൃഷിചെയ്തിരുന്നത്?  ഒന്നും അറിയാമായിരുന്നില്ല.  ഭൂമിയിൽനിന്നും ചൊവ്വയിൽനിന്നുമുള്ള
+പുരാവസ്തുഗവേഷകർ ഏറെ അന്വേഷണം നടത്തിയിട്ടുണ്ട്.  ഇപ്പോൾ ആലീസ് ആണ് ആകസ്മികമായ ഒരു
+തുത്യേക്സി കെട്ടിടം കണ്ടെത്തിയത്.
+
+"അങ്ങനെ മോളേ, നിനക്ക് അവിടേം ഭാഗ്യം!  പക്ഷെ, ഇത്രമതി.  ഇനിവേണ്ട.  ഞാൻ നിന്നെ
+വീട്ടിൽ കൊണ്ടാക്കാൻ പോകയാണ്.  അവിടെ എത്രവേണമെങ്ങിൽ തെണ്ടിനടന്നോ.  സ്പേസ് സൂട്ടിന്റെ
+ആവശ്യവുമില്ല!"
+
+"എനിക്കും അതാ ഇഷ്ടം."  ആലീസ് പറഞ്ഞു.
+
+രണ്ടുമാസത്തിനുശേഷം റൗണ്ട് ദ വേൾഡ് എന്ന മാസികയിൽ ഒരു ലേഖനം കാണാനിടയായി.  അതിന്റെ
+ശീർഷകം ഇതായിരുന്നു.  തുത്യേക്സികൾ കാണാൻ എങ്ങനെയായിരുന്നു?  "ചൊവ്വയിലെ മരുപ്രദേശത്ത്,
+തുത്യേക്സി സംസ്കാരത്തിന്റെ അമൂല്യമായ ഒരു സ്മാരകം അടുത്തകാലത്ത് കണ്ടുപിടിച്ചിരിക്കുന്നു."
+അതിൽ എഴുതിയിരുന്നു.  "പിരമിഡിലുള്ള എഴുത്തുകൾ എന്താണെന്ന് ശാസ്ത്രഞ്ജർ
+പഠിച്ചുകൊണ്ടിരിക്കുകയാണ്.  ഏറ്റവും താല്പര്യജനകമായ കണ്ടുപിടുത്തം മറ്റൊന്നായിരുന്നു.  ഒരു
+തുത്യേക്സിയുടെ ചിത്രം തീരെ കേടുവരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു."  ആ ചിത്രത്തിന്റെയും
+പിരമിഡിന്റെയും ഫോട്ടോഗ്രാഫും മാസികയിൽ ഉണ്ടായിരുന്നു.
+
+ചിത്രം കണ്ടപ്പോൾ, മുമ്പ് പരിചയമുള്ളതുപോലെ ഒരു തോന്നൽ.  പെട്ടെന്ന് എനിക്കൊരു സംശയം
+തോന്നി.
+
+"ആലീസ്, ആലീസ്" മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്തത്ര കടുത്തസ്വരത്തിൽ ഞാൻ വിളിച്ചു.
+"സത്യം പറ.  നീ അവിടെ മരുപ്രദേശത്ത് ചെന്നുപെട്ടപ്പോൾ ആ പിരമിഡിൻമേൽ എന്തെങ്ങിലും
+വരച്ചുവോ?"
+
+ഉത്തരം പറയുന്നതിനുമുമ്പ് ആലീസിന്റെ ദൃഷ്ടി മാസികയിലുള്ള ചിത്രത്തിൽ പതിഞ്ഞു.
+
+"അതെ.  അത് ശരിയാണ്.  അതച്ഛന്റെ ചിത്രമാണ്.  പക്ഷെ, ഞാൻ വരക്കുകയല്ല ചെയ്തത്.  ഒരു
+കല്ലുകൊണ്ട് കോറിയതാണ്.  ഇരുന്നിരുന്ന് എനിക്ക് ബോറടിച്ചു..."
+