From 120b7f506a573a7b760be25faf22a4119e804dc5 Mon Sep 17 00:00:00 2001 From: Sajith Sasidharan Date: Thu, 18 Dec 2014 16:01:16 -0500 Subject: [PATCH] ch08 done! --- 08-aprathyakshar.md | 137 ++++++++++++++++++++++++++++++++++++++++++++ 1 file changed, 137 insertions(+) diff --git a/08-aprathyakshar.md b/08-aprathyakshar.md index 49e2602..14a9d1b 100644 --- a/08-aprathyakshar.md +++ b/08-aprathyakshar.md @@ -77,3 +77,140 @@ തർക്കം തുടർന്നു. അവർ അദൃശ്യരായിരിക്കുമെന്നുള്ള സിദ്ധാന്തത്തിനാണു ഭൂരിപക്ഷം കിട്ടിയത്. +ഞാൻ അതേപ്പറ്റി ചിന്തിച്ചുകൊണ്ട് വരാന്തയിലിരുന്നു. അവർ ഇവിടെ തൊട്ടടുത്താണ് +ഇറങ്ങിയിട്ടുള്ളതെന്ന് വരരുതോ. കഷ്ടം, സാധുക്കൾ. എന്തുകൊണ്ടാണ് ഈ ഭൂമിയിലുള്ളവർ തങ്ങളെ +അന്വേഷിച്ചു വരാത്തത്, അവരെ അവഗണിക്കുന്നതെന്തുകൊണ്ടാണ് എന്നൊക്കെ അവർ +അദ്ഭുതപ്പെടുകയായിരിക്കും. ഒരു വേള അവർ പരിഭവിച്ച് തിരിച്ച് പറക്കാൻ +തുടങ്ങുകയായിരിക്കും... ഞാൻ പുറത്തിറങ്ങി പാടത്തേക്ക് പുറപ്പെടാൻ തുടങ്ങുകയായിരുന്നു. +അപ്പോഴാണ്‌ കാട്ടിൽ നിന്ന് ഒരു സെറ്റ് ആളുകൾ പുറത്തുവരുന്നത്‌ കണ്ടത്. അവർ തപ്പിതപ്പിക്കൊണ്ട് +നടക്കുകയാണ്. കാണാൻ പറ്റാത്തവരെ തൊടാനെങ്കിലും പറ്റിയെങ്കിലോ +എന്നാശിച്ചുകൊണ്ടായിരിക്കണം! + +അതാ, പെട്ടെന്ന് ലോകത്തുള്ള എല്ലാ റേഡിയോ നിലയങ്ങളും കൂടി ആയിരം നാക്കുകളോടെ +സംസാരിക്കാൻ തുടങ്ങി. വടക്കൻ ആസ്ത്രേലിയയിലെ ഒരു അമേച്വർ റേഡിയോസ്റ്റേഷൻ +പിടിച്ചെടുത്ത് ടേപ്പു ചെയ്ത ഒരു കമ്മ്യൂണിക്കെ ആയിരുന്നു അത്. ലാബുല്ലിയന്മാരുടെ കമ്മ്യൂണിക്കെ. +നേരത്തെ പറഞ്ഞ അക്ഷാംശവും രേഖാംശവും വീണ്ടും ആവർത്തിച്ചു. കമ്മ്യൂണിക്കെ തുടർന്നു: 'ഞങ്ങൾ +കാട്ടിലാണ്. നിങ്ങളെ അന്വേഷിക്കാനായി ആദ്യത്തെ പാർട്ടിയെ അയച്ചിട്ടുണ്ട്. ഞങ്ങൾ +നിങ്ങളുടെ പ്രക്ഷേപണത്തിന് ട്യൂണ്‍ ചെയ്തിരിക്കയാണ്. പക്ഷെ, അദ്ഭുതമെന്നു പറയട്ടെ, ബന്ധം +കിട്ടുന്നില്ല...' ഇവിടെ കമ്മ്യൂണിക്കെ മുറിയുന്നു. + +അവർ അദൃശ്യജീവികളാണ് എന്ന പക്ഷക്കാരുടെ കൂട്ടത്തിൽ കുറെക്കൂടി ലക്ഷം ആളുകൾ കൂടി. + +ലാബുല്ലിയന്മാരെ അന്വേഷിച്ചിറങ്ങിയ കൂട്ടർ കാട്ടിലേക്ക് വെച്ചടിച്ചു. ആ സമയത്താണ് ആലീസ് +വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. അവളുടെ കയ്യിൽ ഒരു കുട്ടനിറയെ കാട്ടു സ്റ്റ്രാബറിപഴങ്ങളുണ്ട്. + +"അവരൊക്കെ എന്തിനാ അങ്ങട്ടും ഇങ്ങട്ടും ഓടുന്നേ? ഹല്ലോ പറയാനുംകൂടി നില്ക്കാതെ?" അവൾ +ചോദിച്ചു. + +"ആരാണ് ഈ 'അവർ'. നീയാണ് 'ഹല്ലോ' പറയാത്തത്. നിന്റെ അച്ഛനെ, ഒരേ ഒരച്ഛനെ കാലത്ത് +മുതൽ ഇതേവരെ നീ കണ്ടില്ലല്ലോ." + +"ഇന്നലെ രാത്രിക്കുശേഷം! അച്ഛൻ കാലത്തു പോകുമ്പോഴും ഞാൻ ഉറങ്ങുകയായിരുന്നല്ലോ. പക്ഷെ, +എന്തിനാ ആളുകൾ കിടന്നോടുന്നത്?" + +"ലാബുല്ലിയന്മാരെ കാണാനില്ല" ഞാൻ മറുപടി പറഞ്ഞു. + +"എനിക്കവരെ അറിയില്ല." + +"ഇതുവരെ ആർക്കും അവരെ അറിയില്ല..." + +"എങ്കിൽപിന്നെ അവരെ കാണാണ്ടായതെങ്ങനെ?" + +"അവർ ഭൂമിയിലേക്ക് പറന്നുവരികയായിരുന്നു. ഭൂമിയിലിറങ്ങുകയും ചെയ്തു. അതിനുശേഷം +അഡ്രസില്ല." + +ഞാൻ എന്തൊക്കെയോ വിഡ്ഢിത്തം പുലമ്പുകയാണെന്നു തോന്നി. പക്ഷെ, സത്യം അതാണല്ലൊ. + +ആലീസ് സംശയത്തോടെ എന്നെ നോക്കി. + +"ഇങ്ങനെയൊക്കെ സംഭവിക്കുമോ?" + +"ഇല്ല, സാധാരണനിലയിൽ ഇല്ല." + +"പക്ഷെ, അവർക്ക് കോസ്മോഡ്രോം കാണാൻ പറ്റില്ലേ." + +"പറ്റിയിട്ടില്ലായിരിക്കണം." + +"എവിടെയാണ് അവരെ കാണാതായത്." + +"മോസ്കോവിനടുത്ത് എവിടെയോ? ഒരുവേള നമ്മുടെ ഈ കൊട്ടേജിൽനിന്ന് ഏറെ ദൂരെ ആയിരിക്കില്ല." + +"ഹെലികോപ്ടറിലും കാൽനടയായിട്ടും ഒക്കെ ആളുകൾ അവരെ തിരക്കുകയാണ് അല്ലേ?" + +"അതെ." + +"എന്താ, അവർക്ക് നേരിട്ട് നമ്മുടെ അടുത്തേക്ക് വന്നുകൂടെ?" + +"ഒരു വേള നമ്മൾ അങ്ങോട്ട് ചെല്ലുന്നതും കാത്തിരിക്കുകയായിരിക്കും. അവർ ആദ്യമായല്ലേ +ഭൂമിയിൽ വരുന്നത്. സ്പേസ്ഷിപ്‌ വിട്ടിറങ്ങാൻ ഭയമായിരിക്കും." + +ആലീസ് നിശ്ശബ്ദയായി. എന്റെ ഉത്തരംകൊണ്ട് തൃപ്തിപ്പെട്ടെന്നവണ്ണം അവൾ എന്തോ മനോരാജ്യം +വിചാരിച്ചുകൊണ്ട് വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും രണ്ടുചാൽ നടന്നു. കയ്യിലുള്ള +സ്റ്റ്രാബറിക്കുട്ട നിലത്തുവെക്കാതെ. പെട്ടെന്നവൾ ചോദിച്ചു. + +"അവർ കാട്ടിലാണോ, പാടത്താണോ?" + +"കാട്ടിൽ." + +"എങ്ങനെ അറിയാം?" + +"അവർതന്നെ പറഞ്ഞു. റേഡിയോവിൽകൂടെ." + +"നല്ലത്." + +"എന്തു നല്ലത്?" + +"അവർ പാടത്തല്ല എന്നത്." + +"അതിലെന്താ ഇത്ര നല്ലതുള്ളത്?" + +"ഞാനവരെ കണ്ടോ എന്ന് സംശയിച്ചുപോയി." + +"അതെങ്ങനെയാ?" + +"ഏയ്‌ ഒന്നുമില്ല. ഞാൻ വെറുതെ പറയായിരുന്നു." ഞാൻ പെട്ടെന്ന് ചാടി എണീറ്റു. +എനിക്കെന്റെ ആലീസിനെ അറിയാം. + +"ഇല്ല, അച്ഛാ, സത്യമാണ്. ഞാൻ കാട്ടിലേക്ക് പോയിട്ടേ ഇല്ല. സത്യം. സത്യം. ഞാൻ +പാടത്ത് പോയതാ. ഞാനവരെ കണ്ടില്ല. സത്യം." + +"ആലീസ് സത്യം പറ. നീ കണ്ടതൊക്കെ പറ. നിന്റെ വക പൊടിപ്പും തൊങ്ങലും ഒന്നും ചേർക്കണ്ട. +കാട്ടിൽ അസാധാരണമായി നീ എന്തെങ്ങിലും കണ്ടോ?" + +"ഞാൻ സത്യമാ പറയുന്നതച്ഛാ. ഞാൻ കാട്ടിലേക്ക് പോയിട്ടില്ല." + +"ശരി എങ്കിൽ പാടത്ത്." + +"ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അവരെ കണ്ടാൽ അസാധാരണമായി ഒന്നും തോന്നേം ഇല്ല." + +ഞാനാകെ ഉദ്വിഗ്നനായി. + +"ആലീസ്, സത്യം പറ. വളച്ചുകെട്ടാതെ. എവിടെ വെച്ചായിരുന്നു? എന്താ നീ കണ്ടത്? എന്നെ +വിഷമിപ്പിക്കാതെ. മാനവസമൂഹത്തെയാകെ പീഡിപ്പിക്കാതെ." + +"അച്ഛനാണോ മാനവസമൂഹം?" + +"നോക്ക് ആലീസ്..." + +"ശരി, ശരി. അവരിവിടെത്തന്നെയുണ്ട്. ഇതാ, അവരെന്റെ കൂടെവന്നു." + +ഞാൻ തിരിഞ്ഞുനോക്കി. വരാന്തയിൽ ആരുമില്ലായിരുന്നു. + +"അച്ഛാ, അവിടെയല്ലച്ഛാ." ആലീസ് നെടുവീർപ്പിട്ടുകൊണ്ട് എന്റെ അടുത്തുവന്നു. "ഞാൻ അവരെ +എന്റെകൂടെ നിർത്താമെന്ന് വിചാരിച്ചു. മാനവസമൂഹം മുഴുവൻ അവരെ +തിരക്കിക്കൊണ്ടിരിക്കയാണെന്ന് ഞാനറിഞ്ഞില്ല അച്ഛാ." + +അവൾ സ്റ്റ്രാബറി നിറച്ച ആ കുട്ടാ എന്റെ കയ്യിൽ തന്നു. ങേ! ഇതെന്താണ്? അവിശ്വസനീയം. +അതിനകത്തതാ രണ്ടു കൊച്ചുജീവികൾ സ്പേസ് സൂട്ടും അണിഞ്ഞുകൊണ്ട്. അവരുടെ മേലെല്ലാം +സ്ട്രാബറിച്ചാറ് പുരണ്ടിരിക്കുന്നു. + +"ഞാൻ അവരെ ഒന്നും ചെയ്തിട്ടില്ല." ആലീസ് തെല്ല് കുറ്റബോധത്തോടെ പറഞ്ഞു. "ഞാൻ +വിചാരിച്ചു അവ കൊച്ചു കുട്ടിച്ചാത്തൻമാരാണ് എന്ന്." + +ഞാൻ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. കുട്ട കയ്യിലെടുത്തുകൊണ്ട് ഞാൻ +വീഡിയോഫോണിന്റെ സമീപത്തേക്ക് ഓടി. ഇവർക്ക് പുൽക്കൊടികൾ വൻ വൃക്ഷങ്ങളായി തോന്നിയതിൽ +അദ്ഭുതപ്പെടാനില്ല. + +അങ്ങനെയാണ് ലാബുല്ലിയന്മാരുമായുള്ള ആദ്യ ബന്ധം സ്ഥാപിച്ചത്. + + -- 2.20.1