Commit | Line | Data |
---|---|---|
89e9912c SS |
1 | |
2 | #തുത്യേക്സി# | |
3 | ||
4 | ഞാൻ ആലീസിന് ഉറപ്പു കൊടുത്തിരുന്നല്ലോ, ചൊവ്വയിലേക്ക് കൊണ്ടുപോകാമെന്ന്. അവിടെ ഒരു | |
5 | കോണ്‍ഫറൻസിൽ പങ്കെടുക്കാൻ പോയപ്പോൾ അവളെയും കൊണ്ടുപോയി. | |
6 | ||
7 | ഒരു കുഴപ്പവും കൂടാതെ ഞങ്ങൾ ചൊവ്വയിലിറങ്ങി. ഭാരമില്ലാത്ത അവസ്ഥ അത്ര സുഖമുള്ളതൊന്നുമല്ല. | |
8 | എനിക്കത് ഇഷ്ടവുമല്ല. അതുകൊണ്ട് ഞാൻ ബെൽറ്റഴിക്കാതെ സീറ്റിലിരുന്നേയുള്ളു. പക്ഷേ, ആലീസിന് | |
9 | രസായി. അവൾ കപ്പലിലാകെ പാറി. ഒരിക്കലവളെ കണ്‍ട്രോൾ ഡക്കിന്റെ തട്ടിൽ നിന്ന് | |
10 | പിടിച്ചുവലിക്കേണ്ടി വന്നു. അവൾ ചുവന്ന ബട്ടണ്‍ അമർത്താൻ പോയി. അടിയന്തരാവശ്യത്തിന് | |
11 | ബ്രേക്കിടാനുള്ളതാണത്. പക്ഷെ, പൈലറ്റുമാർ അവളോട് ദേഷ്യപ്പെട്ടില്ല. | |
12 | ||
13 | ചൊവ്വയിലെത്തിയശേഷം ആദ്യം പട്ടണം ചുറ്റിക്കണ്ടു. പിന്നീട് ടൂറിസ്റ്റുകളുടെ കൂടെ മരുപ്രദേശത്ത് | |
14 | പോയി. വൻ ഗുഹകൾ കണ്ടു. എല്ലായ്പ്പോഴും ആലീസിന്റെ കൂടെ നില്ക്കാൻ എനിക്ക് | |
15 | പറ്റുമായിരുന്നില്ല. ഒരുപാട് പണിയുണ്ട്. ഞങ്ങളുടെ ഒട്ടേറെ സ്പെഷ്യലിസ്റ്റുകൾ ചൊവ്വയിൽ | |
16 | പണിയെടുക്കുന്നുണ്ട്. ചൊവ്വക്കാരുടെ സഹായത്തോടെ അവിടെ ഭൂമിയിലേതിന് സദൃശ്യമായ ഒരു പട്ടണം | |
17 | ഉണ്ടാക്കിയിട്ടുണ്ട്. ഒരു ഡോമിനകത്താണത്. അവിടെ ഭൂമിയിലെ അന്തരീക്ഷമാണ്. ഭൂമിയിലെ | |
18 | മരങ്ങളും ചെടികളും വളരുന്നു. ഭൂമിയിൽനിന്ന് കുട്ടികളെ വിനോദയാത്രക്കായി അങ്ങോട്ട് | |
19 | കൊണ്ടുപോകാറുണ്ട്. പുറത്തുള്ള പ്രധാന നഗരത്തിലേക്ക് പോകുമ്പോൾ സ്പേസ് സൂട്ട് ധരിക്കണം. | |
20 | പുറത്തുള്ള ഓക്സിജൻ നമുക്ക് മതിയാവില്ല. സ്പേസ് സൂട്ടിൽ ഓക്സിജനുണ്ട്. | |
21 | ||
22 | 'ഭൂനഗര'ത്തിലാണ് സ്കൂൾ. താത്യാന പെത്രോവ്ന -- അതാണ് ടീച്ചറുടെ പേര് -- പറഞ്ഞു: "ഒട്ടും | |
23 | പരിഭ്രമം വേണ്ട." ആലീസും അതുതന്നെ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ചെല്ലാമെന്ന് പറഞ്ഞ് ഞാൻ | |
24 | പോന്നു. | |
25 | ||
26 | മൂന്നാം ദിവസം ആലീസ് അപ്രത്യക്ഷയായി! എന്ന് പറഞ്ഞാൽ, അവളെ കാണാനില്ലാതായി. തികച്ചും | |
27 | അസാധാരണമായവിധത്തിൽ. ആദ്യമേ പറയട്ടെ, ഈ ബോർഡിങ്ങ് സ്കൂളിന്റെ ചരിത്രത്തിൽ ഇതേവരെ | |
28 | ഇങ്ങനെ സംഭവമുണ്ടായിട്ടില്ല. പത്ത് മിനിട്ട് നേരത്തേക്ക് ഒരാളെ കാണാതാകുക എന്നത് | |
29 | സാധ്യമല്ല. ചൊവ്വയിൽ, പ്രത്യേകിച്ച് പട്ടണത്തിൽ അപ്രത്യക്ഷമാവുക എന്നത് അസാധ്യമാണ്. | |
30 | പ്രത്യേകിച്ച് ഭൂമിയിൽ നിന്നുള്ള ഒരു കുട്ടി, സ്പേസ് സൂട്ട് ധരിച്ച കുട്ടി. അതിനെ കാണുന്ന | |
31 | ആദ്യത്തെ ചൊവ്വക്കാരൻ തന്നെ തിരിച്ച് സ്കൂളിൽ കൊണ്ടുവന്നാക്കും. പോരാത്തതിന് | |
32 | റോബോട്ടുകളില്ലേ? സെക്യൂരിറ്റി സർവീസില്ലേ? സംശയമില്ല. ചൊവ്വയിൽ അപ്രത്യക്ഷമാകാൻ | |
33 | പറ്റില്ല. | |
34 | ||
35 | പക്ഷെ, ആലീസ് അപ്രത്യക്ഷയായിരിക്കുന്നു. | |
f9f934b6 SS |
36 | |
37 | രണ്ടു മണിക്കൂറായി അവളെ കാണാനില്ലാണ്ടായിട്ട്. അതിനുശേഷമാണ് അവരെന്നെ വിവരം | |
38 | അറിയിച്ചത്. ഞാൻ ഒരു കോണ്‍ഫറൻസിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നെ | |
39 | കൊണ്ടുപോകാനായി ചൊവ്വാവിമാനം വന്നിരുന്നു. ഞാൻ ഭൂനഗരത്തിൽ പ്രവേശിച്ചപ്പോൾ, അതുവരെ | |
40 | ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരുന്ന എല്ലാവരും നിശബ്ദരായി -- എന്നോട് സഹതപിച്ചുകൊണ്ട്. | |
41 | ഞാനാകെ പരിഭ്രമിച്ച് വിവശനായിരുന്നു. എല്ലാവരും, ബോർഡിങ്ങ് സ്കൂളിലെ എല്ലാ അധ്യാപകരും | |
42 | മറ്റു ജോലിക്കാരും, നക്ഷത്രാന്തര പൈലറ്റുകൾ, പുരാവസ്തു ഗവേഷകർ, ജീവൻ രക്ഷാസേനയുടെ | |
43 | മേധാവി നസര്യാൻ, സ്പേസ് സൂട്ടണിഞ്ഞ പത്തു ചൊവ്വക്കാർ (ഭൂനഗരത്തിൽ അവർക്ക് സ്പേസ് സൂട്ട് | |
44 | അണിയണം, അവിടെ മർദ്ദം വളരെ കൂടുതലാണ്)... എല്ലാവരും അവിടെ ഉണ്ടായിരുന്നു. | |
45 | ||
3d484eea SS |
46 | കഴിഞ്ഞ ഒരു മണിക്കൂറായി നഗരത്തിലെ ടെലിവിഷൻ കേന്ദ്രം മുമ്മൂന്നു മിനിറ്റു കൂടുമ്പോൾ ഈ |
47 | വാർത്ത പ്രക്ഷേപിച്ചുകൊണ്ടിരിക്കയായിരുന്നത്രേ: ഭൂമിയിൽ നിന്ന് വന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ | |
48 | കാണാതായിരിക്കുന്നു. ചൊവ്വയിലുള്ള എല്ലാ വീഡിയോ ഫോണുകളും അലാറം സിഗ്നലുകളയക്കാൻ | |
49 | തുടങ്ങി. എല്ലാ സ്കൂളുകളിലും ക്ലാസുകൾ നിർത്തിവെച്ചു. കുട്ടികളും അധ്യാപകരും എല്ലാം | |
50 | ചുറ്റുവട്ടത്തും നഗരപ്രാന്തങ്ങലിലുമുള്ള തെരച്ചിലിൽ ഏർപെട്ടു. | |
51 | ||
52 | ആലീസും കൂട്ടുകാരും കൂടി നടക്കാൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാർ മടങ്ങിയെത്തിയപ്പോൾ | |
53 | മാത്രമാണ് ആലീസിനെ കാണാനില്ലെന്നറിഞ്ഞത്. അത് കഴിഞ്ഞ് രണ്ടു മണിക്കൂറിലധികമായി. | |
54 | അവളുടെ സ്പേസ് സൂട്ടിലെ ഓക്സിജൻ കഷ്ടിച്ച് മൂന്നുമണിക്കൂർ നേരത്തേക്കേ മതിയാകൂ. | |
55 | ||
56 | സ്കൂളിന്റെ ആളൊഴിഞ്ഞ മൂലകളിൽ നോക്കിയോ എന്നു ചോദിച്ചു. അവളുടെ സ്വഭാവമതാണ്. വല്ല | |
57 | പച്ചത്തുള്ളനെയോ മറ്റോ കണ്ട് അതിനെയും നോക്കി ഇരിക്കുന്നുണ്ടാകും. | |
58 | ||
59 | പട്ടണത്തിൽ നിലവറകളൊന്നുമില്ല. എല്ലാ മുക്കും മൂലയും തെരഞ്ഞു നോക്കി. എവിടെയും | |
60 | കാണാനില്ല, അവർ പറഞ്ഞു. ചൊവ്വാസർവകലാശാലയിലെ കുട്ടികൾക്ക് അത്തരം സ്ഥലങ്ങളെല്ലാം | |
61 | ഉള്ളംകയ്യിലെ വരകൾ പോലെ തിട്ടമാണ്. | |
62 | ||
c251c75d SS |
63 | എനിക്ക് ആലീസിനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ഇനി ഇപ്പോ അവള് വരുമ്പോ, |
64 | പച്ചപ്പാവത്തിനെപ്പോലെ, അയ്യോ ഞാനോന്നുമറിഞ്ഞില്ലേ എന്ന ഭാവമായിരിക്കും! ആവശ്യല്യാണ്ടെ | |
65 | ഇവിടെവന്ന് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. മണൽ കൊടുങ്കാറ്റ് അടിച്ച പ്രതീതിയാണ് | |
66 | പട്ടണത്തിൽ. എല്ലാവരും, ചോവ്വക്കാരും ഭൂമിയിൽ നിന്ന് വന്നവരും എല്ലാവരും, തങ്ങളുടെ | |
67 | പണിനിർത്തി അന്വേഷണത്തിലാണ്. സുരക്ഷാസേനയിലെ എല്ലാവരും അന്വേഷണത്തിനിറങ്ങിയിരിക്കുന്നു. | |
68 | സമയം കഴിയുന്തോറും എന്റെ പരിഭ്രമം കൂടിക്കൂടി വരാൻ തുടങ്ങി. ഇത് കുറച്ച് കടുത്ത | |
69 | സാഹസമായിപ്പോയി. സംഗതി കുഴപ്പമാകുമോ? | |
70 | ||
71 | അന്വേഷണ സംഘങ്ങളിൽ നിന്ന് വാർത്തകൾ വന്നുകൊണ്ടിരുന്നു. "രണ്ടാം ചൊവ്വാഗ്രാമർ സ്കൂളിലെ | |
72 | വിദ്യാർഥികൾ സ്റ്റേഡിയം മുഴുവൻ പരതി, ആലീസില്ല." ചൊവ്വാ ചോക്കളറ്റ് ഫാക്ടറി | |
73 | റിപ്പോർട്ട് ചെയ്യുന്നു: അതിന്റെ ചുറ്റുവട്ടത്തൊന്നും ഒരു കുഞ്ഞിനെയും കണ്ടിട്ടില്ല... | |
74 | ||
75 | "അവൾ മരുപ്രദേശത്ത് ചെന്നുപെട്ടിരിക്കുമോ?" എനിക്ക് ഭയമായി. "നഗരത്തിൽ എവിടെ ആയാലും | |
76 | ഇതിനകം കണ്ടുപിടിക്കുമായിരുന്നു. ചൊവ്വയിലെ മരുപ്രദേശങ്ങളുടെ കഥ അതല്ല! പോയി നോക്കാത്ത | |
77 | ഒട്ടേറെ ഭാഗങ്ങളുണ്ട്. വഴി തെറ്റി അവിടെ ചെന്നുപെട്ടാൽ പത്തു കൊല്ലം കഴിഞ്ഞാലും | |
78 | കണ്ടുപിടിക്കാൻ പറ്റിയെന്നു വരില്ല... പക്ഷെ തൊട്ടടുത്തുള്ള മരുപ്രദേശത്തൊന്നും അവളെ | |
79 | കാണാനില്ലല്ലോ..." | |
80 | ||
00fcb59b SS |
81 | "അതാ, അവളെ കണ്ടെത്തി!" നീലക്കുപ്പായമിട്ട ഒരു ചൊവ്വക്കാരൻ വിളിച്ചലറി. അയാൾ തന്റെ |
82 | പോക്കറ്റ് ടി വി സെറ്റിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു. | |
83 | ||
84 | "എവിടെ? എവിടെ? എങ്ങനെ?" | |
85 | ||
86 | നാലുപുറത്തുനിന്നും ചോദ്യങ്ങളുതിർന്നു. | |
87 | ||
88 | "മരുപ്രദേശത്ത് അങ്ങ് 250 കിലോമീറ്റർ ഉള്ളിൽ." | |
89 | ||
90 | "ഇരുന്നുറ്റമ്പത് കിലോമീറ്ററോ?" | |
91 | ||
92 | "പ്രതീക്ഷിച്ചതുതന്നെ" ഞാൻ ചിന്തിച്ചു. "അവർക്ക് എന്റെ ആലീസിനെ അറിയില്ല. ഇങ്ങനെ | |
93 | എന്തെങ്കിലും ഒപ്പിച്ചില്ലെങ്ങിലേ അദ്ഭുതമുള്ളു." | |
94 | ||
95 | "അവൾക്ക് യാതൊരസുഖവുമില്ല. വേഗം ഇവിടെ എത്തും." | |
96 | ||
97 | "പക്ഷെ, അവൾ എങ്ങനെയാ അവിടെ എത്തിയത്?" | |
98 | ||
99 | "പോസ്റ്റൽ ജെറ്റ് വിമാനത്തിൽ." | |
100 | ||
101 | "എന്റമ്മേ!" താത്യാന പെത്രോവ്ന വിതുമ്പാൻ തുടങ്ങി. മറ്റാരെക്കാളും വിഷമം | |
102 | അവർക്കായിരുന്നു. എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു. | |
103 | ||
104 | "ഞങ്ങൾ പോസ്റ്റാപ്പീസിന്റെ സൈഡിൽ കൂടെ നടക്കായിരുന്നു. അവർ റോബോട്ട് ജെറ്റ് വിമാനത്തിൽ | |
105 | സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ദിവസം നൂറു തവണ കാണണതാണല്ലോ. അതോണ്ട് ഞാൻ | |
106 | ശ്രദ്ധിച്ചതേയില്ല." | |
107 | ||
108 | പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ചൊവ്വക്കാരൻ പൈലറ്റ് ആലീസിനെയും കൊണ്ടെത്തി. | |
109 | ||
110 | "ഞാൻ കത്തു വല്ലതുമുണ്ടോയെന്ന് നോക്കാൻ അതിൽ കയറിയതാണ്." ആലീസ് പറഞ്ഞു. | |
111 | ||
112 | "എന്തു കത്ത്?" | |
113 | ||
114 | "അച്ഛനല്ലേ പറഞ്ഞത്, അമ്മ കത്തെഴുതുംന്ന്. കത്തുണ്ടോ എന്ന് നോക്കാനായി അകത്തു കടന്നതാ." | |
115 | ||
116 | "നീയതിന്റെ അകത്തുകടന്നു?" | |
117 | ||
118 | "പിന്നല്ലാണ്ടെ, വാതിൽ തുറന്നുകിടക്കയായിരുന്നു. അതിനകത്ത് ഒരുപാടു കത്തുണ്ടായിരുന്നു." | |
119 | ||
120 | "എന്നിട്ട്?" | |
121 | ||
122 | "ഞാനകത്ത് കടക്കേണ്ട താമസം, വാതിലുകളടഞ്ഞ് ജറ്റങ്ങ് ഉയരാൻ തുടങ്ങി. ഏത് ബട്ടണ്‍ | |
123 | അമർത്തിയാലാണാവോ അത് നില്ക്കുക. ഓരോന്നോരോന്നായി അമർത്താൻ തുടങ്ങി. അവസാനത്തെ ബട്ടണ്‍ | |
124 | അമർത്തിയപ്പോൾ ജറ്റ് താഴെയിറങ്ങി. വാതിൽ താനെതുറന്നു. ഞാൻ പുറത്ത് കടന്നപ്പോൾ നാലു | |
125 | പുറോം മണലന്നെ മണല്. താത്യാന പെത്രോവ്നയുമില്ല, കുട്ടികളുമില്ല." | |
126 | ||
127 | "എമർജൻസി ലാൻഡിങ്ങിനുള്ള ബട്ടണാണ് അവൾ അമർത്തിയത്." നീലക്കുപ്പായക്കാരനായ | |
128 | ചൊവ്വാക്കാരൻ അദ്ഭുതത്തോടെ പറഞ്ഞു. | |
129 | ||
130 | "ആദ്യം ഞാൻ കുറച്ചു കരഞ്ഞു. പിന്നെ തീർച്ച്യാക്കി വീട്ടിലേക്ക് പോകാംന്ന്." | |
131 | ||
132 | "ഏത് വഴിയാ വീട്ടിലേക്ക് പോകാ എന്ന് എങ്ങനെയാ നിശ്ചയിച്ചത്." | |
133 | ||
134 | "അതിനടുത്ത് ചെറിയൊരു കുന്നുണ്ടായിരുന്നു. അതിന്റെ മുകളിൽ കയറിനോക്കാം എന്നു വിചാരിച്ചു. | |
135 | കുന്നിന്റെ മുകളിൽനിന്ന് ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. കുന്നിന്റെ പള്ളക്ക് ഒരു | |
136 | വാതിലുണ്ടായിരുന്നു. അത് തുറന്ന് ഞാൻ ആ മുറിക്കകത്ത് കയറിയിരുന്നു." | |
137 | ||
138 | "എന്ത് വാതിൽ." ചൊവ്വാക്കാരൻ അദ്ഭുതപ്പെട്ടു. "ആ പ്രദേശത്ത് വെറും മണലുമാത്രമേ ഉള്ളു." | |
139 | ||
140 | "അല്ല, അവിടെ ഒരു വാതിലുണ്ടായിരുന്നു. ഒരു മുറിയിൽ. മുറിക്കകത്ത് ഒരു വലിയ | |
141 | കല്ലുണ്ടായിരുന്നു. ഈജിപ്തിലെ പിരമിഡിനെപ്പോലെ. പക്ഷെ, ചെറുതാണെന്നുമാത്രം. അച്ഛൻ | |
142 | അന്ന് ഒരു പുസ്തകം കാണിച്ചുതന്നില്ലേ, 'പിരമിഡിന്റെ നാട്ടിൽ' അതിലെ ചിത്രം പോലെ." | |
143 | ||
144 | ചൊവ്വക്കാരനെയും ചീഫ് നസര്യാനെയും സംബന്ധിച്ചിടത്തോളം തികച്ചും പുത്തനായ ഒരു വിവരമാണ് | |
145 | ആലീസിന്റെ വായിൽനിന്ന് വീണത്. | |
146 | ||
147 | "തുത്യേക്സി!" രണ്ടുപേരും ഒപ്പം വിളിച്ചുകൂകി. "എവിടെയാണ് ഈ കുട്ടിയെ കണ്ടത്? ആ സ്ഥാനം | |
148 | ഒന്ന് പറയണം." | |
149 | ||
150 | അവിടെ ഉണ്ടായിരുന്നവരിൽ പകുതിപ്പേർ ആവി പോലെ അപ്രത്യക്ഷമായി. | |
151 | ||
152 | ആലീസിന് തിന്നാനായി കുറെ കേക്കും പഴങ്ങളും താത്യാന പെത്രോവ്ന തന്നെ കൊണ്ടുവന്നു. | |
153 | എന്നിട്ടവർ ചൊവ്വയുടെ പൂർവചരിത്രം പറഞ്ഞു. പണ്ട്, പണ്ട് ആയിരക്കണക്കിന് കൊല്ലം മുമ്പെ | |
154 | ചൊവ്വയിൽ ഏറെ അറിയപ്പെടാത്ത ഒരു സംസ്കാരം ഉണ്ടായിരുന്നു -- 'തുത്യേക്സി സംസ്കാരം.' | |
155 | അവശിഷ്ടങ്ങളായി കല്ലുകൊണ്ടുള്ള കൊച്ചു പിരമിഡുകൾ മാത്രമേ ഇതേവരെ കണ്ടിട്ടുള്ളു. മറ്റൊന്നും | |
156 | കണ്ടിട്ടില്ല. അവരുടെ വീടുകൾ എങ്ങനെ ആയിരുന്നു? നഗരങ്ങൾ എങ്ങനെ ആയിരുന്നു? എന്താണ് | |
157 | കൃഷിചെയ്തിരുന്നത്? ഒന്നും അറിയാമായിരുന്നില്ല. ഭൂമിയിൽനിന്നും ചൊവ്വയിൽനിന്നുമുള്ള | |
158 | പുരാവസ്തുഗവേഷകർ ഏറെ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോൾ ആലീസ് ആണ് ആകസ്മികമായ ഒരു | |
159 | തുത്യേക്സി കെട്ടിടം കണ്ടെത്തിയത്. | |
160 | ||
161 | "അങ്ങനെ മോളേ, നിനക്ക് അവിടേം ഭാഗ്യം! പക്ഷെ, ഇത്രമതി. ഇനിവേണ്ട. ഞാൻ നിന്നെ | |
162 | വീട്ടിൽ കൊണ്ടാക്കാൻ പോകയാണ്. അവിടെ എത്രവേണമെങ്ങിൽ തെണ്ടിനടന്നോ. സ്പേസ് സൂട്ടിന്റെ | |
163 | ആവശ്യവുമില്ല!" | |
164 | ||
165 | "എനിക്കും അതാ ഇഷ്ടം." ആലീസ് പറഞ്ഞു. | |
166 | ||
167 | രണ്ടുമാസത്തിനുശേഷം റൗണ്ട് ദ വേൾഡ് എന്ന മാസികയിൽ ഒരു ലേഖനം കാണാനിടയായി. അതിന്റെ | |
168 | ശീർഷകം ഇതായിരുന്നു. തുത്യേക്സികൾ കാണാൻ എങ്ങനെയായിരുന്നു? "ചൊവ്വയിലെ മരുപ്രദേശത്ത്, | |
169 | തുത്യേക്സി സംസ്കാരത്തിന്റെ അമൂല്യമായ ഒരു സ്മാരകം അടുത്തകാലത്ത് കണ്ടുപിടിച്ചിരിക്കുന്നു." | |
170 | അതിൽ എഴുതിയിരുന്നു. "പിരമിഡിലുള്ള എഴുത്തുകൾ എന്താണെന്ന് ശാസ്ത്രഞ്ജർ | |
171 | പഠിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും താല്പര്യജനകമായ കണ്ടുപിടുത്തം മറ്റൊന്നായിരുന്നു. ഒരു | |
172 | തുത്യേക്സിയുടെ ചിത്രം തീരെ കേടുവരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു." ആ ചിത്രത്തിന്റെയും | |
173 | പിരമിഡിന്റെയും ഫോട്ടോഗ്രാഫും മാസികയിൽ ഉണ്ടായിരുന്നു. | |
174 | ||
175 | ചിത്രം കണ്ടപ്പോൾ, മുമ്പ് പരിചയമുള്ളതുപോലെ ഒരു തോന്നൽ. പെട്ടെന്ന് എനിക്കൊരു സംശയം | |
176 | തോന്നി. | |
177 | ||
178 | "ആലീസ്, ആലീസ്" മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്തത്ര കടുത്തസ്വരത്തിൽ ഞാൻ വിളിച്ചു. | |
179 | "സത്യം പറ. നീ അവിടെ മരുപ്രദേശത്ത് ചെന്നുപെട്ടപ്പോൾ ആ പിരമിഡിൻമേൽ എന്തെങ്ങിലും | |
180 | വരച്ചുവോ?" | |
181 | ||
182 | ഉത്തരം പറയുന്നതിനുമുമ്പ് ആലീസിന്റെ ദൃഷ്ടി മാസികയിലുള്ള ചിത്രത്തിൽ പതിഞ്ഞു. | |
183 | ||
184 | "അതെ. അത് ശരിയാണ്. അതച്ഛന്റെ ചിത്രമാണ്. പക്ഷെ, ഞാൻ വരക്കുകയല്ല ചെയ്തത്. ഒരു | |
185 | കല്ലുകൊണ്ട് കോറിയതാണ്. ഇരുന്നിരുന്ന് എനിക്ക് ബോറടിച്ചു..." | |
186 |